വലനിറയെ മീൻ; കൈ നിറയെ സമ്മാനം
text_fieldsദോഹ: മീൻപിടിത്തവും മുത്തുവാരലും ഉൾപ്പെടെ പൈതൃകങ്ങളിലേക്ക് തിരികെയെത്തിക്കുന്ന സെൻയാർ ഫെസ്റ്റിവലിന് കതാറയിൽ സമാപനമായി. ഏപ്രിൽ 30ന് തുടങ്ങി നാലു ദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ ഖത്തറിലെയും വിവിധ ഗൾഫ് രാജ്യങ്ങളിലേതുമായി 75 ടീമുകൾ പങ്കെടുത്തു. വലനിറയെ മീനുമായി കരയിലെത്തിയവരെ കൈനിറയെ സമ്മാനങ്ങൾ നൽകിയാണ് വരവേറ്റത്.
ഖത്തറില്‍ നിന്നുള്ള സുഹൈല്‍ ടീം നിശ്ചിത സമയപരിധിക്കുള്ളില്‍ ഏറ്റവും കൂടുതല്‍ മീന്‍ പിടിച്ച് ഒന്നാം സ്ഥാനത്തെത്തി. 376.66 കിലോയാണ് ഇവര്‍ക്ക് ലഭിച്ചത്. പത്ത് ലക്ഷം റിയാല്‍ ഏതാണ്ട് 2 കോടി 80 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപയാണ് ഒന്നാം സമ്മാനം. 349.6 കിലോ ഗ്രാം മീന്‍ പിടിച്ച അല്‍ സുബാറ രണ്ടാം സ്ഥാനവും 348.5 കിലോഗ്രാം മീന്‍ ലഭിച്ച അല്‍ ജറിയാന്‍ മൂന്നാംസ്ഥാനവും സ്വന്തമാക്കി. യഥാക്രമം അഞ്ച് ലക്ഷം റിയാലും മൂന്ന് ലക്ഷം റിയാലുമാണ് സമ്മാനത്തുക. ഇതിന് പുറമെ വലിയ മീനിനുള്ള സമ്മാനത്തുകയും 16.40 കിലോ ഭാരമുള്ള കിങ് ഫിഷ് പിടിച്ച സുഹൈല്‍ ടീം സ്വന്തമാക്കി.
പരമ്പരാഗത മീന്‍പിടിത്ത വസ്ത്രങ്ങളിഞ്ഞാണ് മത്സരാര്‍ഥികള്‍ എത്തുക. ഓരോ ടീമിലും എട്ട് മുതല്‍ 12 വരെ അംഗങ്ങളുണ്ടാകും. 10നും 14നും ഇടയില്‍ പ്രായമുള്ള രണ്ട് കുട്ടികളെയും ഉള്‍പ്പെടുത്താന്‍ ഇത്തവണ അനുമതി നല്‍കിയിരുന്നു. പുതുതലമുറക്ക് ഇത്തരം പൈതൃക കാഴ്ചകള്‍ പരിചയപ്പെടുത്താനായിരുന്നു ഇത്. 850 പേര് മത്സരിക്കാനെത്തിയതില് 82 പേര് ഇതര ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ളവരും 80 പേര് ഖത്തറിലെ പ്രവാസികളുമാണ്. ഹദ്ദാഖ് എന്ന പേരില്‍ അറിയപ്പെടുന്ന മീന്‍പിടിത്ത മത്സരത്തിനുപുറമെ മുത്തുവാരല്‍ മത്സരമായ ലഫാഹും സെന്‍യാറിന്റെ ഭാഗമായി നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.